Thursday, January 3, 2013

അമ്മാളു


ഇളം മഞ്ഞിനാൽ ഈർപ്പം പറ്റിപ്പിടിച്ച ജനാലച്ചില്ലിൽ അവൾ തനിക്കു പിറക്കാനിരിക്കുന്ന കുഞ്ഞിൻറെ പേരെഴുതി -  "രോഷ്നി"
അതെ അവൾ (പകാശമായിരിക്കട്ടെ,(പകാശത്തിൻറെ (പതീകമായിരിക്കട്ടെ,
തൻറെ ജീവിതത്തിലും തനിക്കു ചുറ്റുമുള്ളവരുടെ
ജീവിതത്തിലും.ഒരു കുഞ്ഞുമാലാഖയെപ്പോലെ ഓടി നടക്കണം അവൾ.

             എല്ലാം ആ(ഗഹങ്ങൾ മാ(തമാണ്..(പതീക്ഷകൾ മാ(തമാണ്.....അതിനുമാ(തമേ അവകാശമുള്ളു.പെൺകുഞ്ഞ് തന്നെ ആയിരിക്കും എന്ന് എന്താണ്  ഇപ്പോൾ ഇ(ത  ഉറപ്പ് ? ആൺകുഞ്ഞ് ആയിക്കൂടെന്നുണ്ടോ ? ഇല്ല, പെൺകുഞ്ഞ് തന്നെ, ജനാലച്ചില്ലിൽ അവൾ വീണ്ടും എഴുതി "രോഷ്നി".

    "രോഷ്നി"യിലൂടെ അവൾ ജനാലയ്ക്കപ്പുറമുള്ള ലോകത്തിലെ പിഞ്ചുകുഞ്ഞുങ്ങളെ നോക്കി നിന്നു.യൂണിഫോം ധരിച്ച് അതിരാവിലെ സ്കൂളിലേക്കു പോകുന്ന കുട്ടികൾ...ഒമ്പതുമണിവരെ താഴെ റോഡിൽ കുട്ടികളുടെ ബഹളമാണ്.പിന്നീട് സ്കൂൾ കഴിഞ്ഞും അങ്ങനെ തന്നെ.
                ചിലപ്പോഴൊക്കെ നോക്കി നിൽക്കാറുണ്ട് സ്കൂൾവിട്ട് കുട്ടികൾ വരുന്നതിനുമുമ്പുള്ള പോപ്കോൺ വിൽപനക്കാരൻറെയും ഐസ്(കീം വിൽപനക്കാരൻറെയും വ്യ(ഗതകൾ...ആ വ്യ(ഗത പരിചിതമായ ഒരു വ്യ(ഗതയാണ്......

     ഒരു തുണിസഞ്ചിയിൽഏതോ ആഴ്ചപ്പതിപ്പിൽ സ്ഥിരമായി വന്നിരുന്ന കരുത്തൻ മോർട്ടീനിൻറെ പരസ്യ കടലാസുകൊണ്ട് പൊതിഞ്ഞ നോട്ടു പുസ്തകങ്ങളും ചോറ്റുപാ(തവും ഒരു (പത്യേകതരത്തിൽ ചുമലിലൂടെയിട്ട് 'ടപ്പേ ടപ്പേ ' എന്നു അടിച്ച് ശബ്ദമുണ്ടാക്കി സ്കൂളിലേക്കു നടന്നുപോയിരുന്ന കാലത്ത് എതിരെ നടന്നു വന്നിരുന്ന അമ്മാളുവിൻറെ മുഖത്തും അതേ വ്യ(ഗതയായിരുന്നു.
      നിലനിൽപിനുവേണ്ടിയുള്ള വ്യ(ഗതയായിരുന്നോ അത്? അതോ ഒരുനേരത്തെ അന്നത്തിനുവേണ്ടിയുള്ള വ്യ(ഗതയോ? ഒരർത്ഥത്തിൽ രണ്ടും ഒന്നു തന്നെയല്ലെ?അറിയില്ല, ഒന്നും തന്നെ.പലപ്പോഴും അങ്ങനെയാണ് ഒന്നുംതന്നെ അറിയുന്നില്ല,എങ്ങനെയിപ്പോൾ അമ്മാളു തൻറെ ചിന്തയിലേക്ക് കടന്നുവന്നു എന്നുപോലും.

                    അമ്മാളു ഒരു വയസ്സിത്തള്ളയായിരുന്നു.അ(തയും വയസ്സായ സ്(തീകളെ മുത്തശ്ശി എന്നു വിളിക്കാനാണ് മുതിർന്നവർ പഠിപ്പിച്ചത് .എന്നാൽ ഞങ്ങൾ കുട്ടികൾ ഒരിക്കലും അവരെ മുത്തശ്ശി എന്നു വിളിച്ചില്ല, "അമ്മാളു" എന്നു വിളിച്ചു,ചിലപ്പോൾ 'അമ്മാളുക്കുമ്മാളു വരുന്നു' എന്നു അടക്കം പറഞ്ഞു.മുതിർന്നവരും അവരെ അമ്മാളു എന്നു വിളിച്ചു വന്നു.അവരുടെ പേര് യഥാർത്ഥത്തിൽ അതുതന്നെ ആയിരുന്നിരിക്കണം.മുതിർന്നവർ ഞങ്ങളെ ശാസിച്ചില്ല കാരണം അമ്മാളു '(ഭാന്തി' ആയിരുന്നു എന്നതായിരുന്നു.(ഭാന്തി എന്ന വാക്കിൻറെ അർത്ഥം ഞങ്ങൾ കുട്ടികൾക്ക് അറിയില്ലായിരുന്നു.’(ഭ’ ,’ന്ത’ എന്നീ അക്ഷരങ്ങൾ ഉച്ചരിക്കാനും എഴുതാനും വിഷമമായതിനാൽ ഞങ്ങൾ കുട്ടികൾ ആ വാക്ക് അധികം ഉപയോഗിക്കാറില്ലായിരുന്നു.പക്ഷെ ഒന്നു ഞങ്ങൾ മനസ്സിലാക്കിയിരുന്നു അവരെ എന്തു വിളിച്ചാലും ആരും ഒന്നും പറയില്ല എന്ന്.



            ജഡ പിടിച്ച മുടിയും കീറി നാറുന്ന പൊക്കണവുമായി അമ്മാളു എന്നും ഞങ്ങൾക്കെതിരെ നടന്നുവന്നു.അമ്മാളുവിൻറെ വീട് എവിടെയായിരുന്നു?അമ്മാളുവിന് വീട് ഉണ്ടായിരുന്നോ? അമ്മാളു എവിടേക്കാണ് ദിവസവും തോടിറങ്ങി കുന്നുകേറി പോയിരുന്നത്….? അതെല്ലാം തന്നെ ഞങ്ങൾക്ക് അജ്ഞമായിരുന്നു.കുറേ കീറത്തുണികൾ വാരിപ്പുതച്ച് ഒരു വടിയും കുത്തി പതുക്കെ നടന്നു നീങ്ങുന്ന അമ്മാളുവിൻറെ ചുക്കിച്ചുളിഞ്ഞ തൊലിയെയും തൂങ്ങിക്കിടന്ന കാതുകളെയും ഞങ്ങൾ കളിയാക്കി.എങ്കിലും അമ്മാളുവിൻറെ പൊക്കണത്തിൽ അവർ ആരുംകാണാതെ കൊണ്ടുനടക്കുന്ന സാധനങ്ങൾ എന്തെല്ലാമാണ് എന്നറിയാൻ ഞങ്ങൾ സദാ ഉത്സുകരായിരുന്നു.ഞങ്ങളിൽ ചിലർക്ക് പൊക്കണത്തിൽ കളിപ്പാട്ടങ്ങൾ ആണോ എന്ന് സംശയമുണ്ടായിരുന്നു.കുറച്ചുപേർ പറഞ്ഞതു കത്തിയും മടാളും ഒക്കെ ആകും എന്നാണ്.അതുകൊണ്ടു തന്നെ ഒരു ദിവസം അതു കണ്ടെത്താനായി ഞങ്ങളുടെ (ശമം.

         സ്കൂൾ വിട്ട് വരുന്ന വഴി എന്നും കാവിൻറെ നടയിൽവെച്ച് ഞങ്ങൾ അമ്മാളുവിനെ കണ്ടുമുട്ടുമായിരുന്നു.കാവിൻറെ മുമ്പിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന അരളി മരങ്ങൾക്ക് പിറകെ ഒളിഞ്ഞുനിന്ന് ഞങ്ങൾ അമ്മാളുവിൻറെ ചെയ്തികൾ നിരീക്ഷിച്ചുപോന്നു.
                               തോടുകടന്ന് വരുന്ന വഴിക്ക് വേലിക്കൽ പൂത്തുനിൽക്കുന്ന പൂക്കളെല്ലാം അമ്മാളു ഇറുത്തെടുക്കും.അതെല്ലാംതന്നെ ഒരു തേക്കിലക്കുമ്പിളിൽ കയ്യിൽ പിടിക്കും.കാവിൻറെ നടയ്ക്കൽ എത്തിക്കഴിഞ്ഞാൽ അവിടെ കൊഴിഞ്ഞുകിടക്കുന്ന അരളിപ്പൂക്കളെല്ലാം പെറുക്കിക്കൂട്ടും.അതിലെ ഓരോ ഇതളുകളായി നുള്ളിയെടുത്ത് ഒരു കൂമ്പാരമാക്കും.തേക്കിലക്കുമ്പിളിലെ പൂക്കളും അരളിയിതളുകളും കൂട്ടിച്ചേർത്ത് അർച്ചനയാണ് പിന്നെ.....

                 അമ്മാളു ഒരിക്കലും കാവിനുള്ളിൽ കയറിയില്ല.പുറത്ത് നടയ്ക്കൽ നിന്ന് അമ്മാളു പൂജിച്ചു.ഓരോ ഇതളുകളായി ദേവിക്ക് അർപ്പിച്ചു.  പൂജ അതിൻറെ  മൂർദ്ധന്യത്തിലെത്തുമ്പോൾ  കണ്ണിൽനിന്നും  കണ്ണീരൊഴുകി ....
'( ഭാന്തല്ലെ അതാവും ഇങ്ങനൊക്കെ'  എന്ന് മനസ്സിൽ കരുതി ഞങ്ങൾ പരസ്പരം നോക്കി ശബ്ദമുണ്ടാക്കാതെ ചിരിക്കും.അമ്മാളുവിൻറെ പൂജ എന്നും ഞങ്ങളിൽ കൗതുകമുണർത്തി,അതിനേക്കാൾ കൗതുകം അമ്മാളുവിൻറെ പൊക്കണത്തിൽ എന്താണ് എന്നറിയാനായിരുന്നു.പൂജിക്കുമ്പോൾ മാ(തം അമ്മാളു പൊക്കണം തോളിൽനിന്നും താഴെ വെച്ചു പോന്നു. അല്ലാത്തപ്പോഴെല്ലാം പൊക്കണം അമ്മാളുവിൻറെ തോളിൽ വി(ശമിച്ചു.

              അമ്മാളുവിൻറെ പൊക്കണത്തിൽ എന്താണ് എന്നറിയാതെ അസ്വസ്ഥരായ ഒരു ദിവസം അത് മോഷ്ടിക്കാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു.
   പതിവുപോലെ ഞങ്ങൾ അരളി മരത്തിനു പിറകെ ഒളിച്ചു നിന്നു. അരളിപ്പൂക്കൾ പെറുക്കാനായി അമ്മാളു പൊക്കണം കാവിൻറെ അരമതിലിൽ ഇറക്കിവെച്ചു.
           അമ്മാളു ഒരിക്കലും ഞങ്ങളെ കണ്ടിരുന്നില്ല,അഥവാ കണ്ടാൽതന്നെയും കണ്ട ഭാവം നടിച്ചിരുന്നില്ല.അതുകൊണ്ടുകന്നെ അമ്മാളു ഞങ്ങളെ കാണുന്നില്ല എന്നു ഞങ്ങൾ വിശ്വസിച്ചു.
               അവർ അരളിപ്പൂക്കൾ പെറുക്കിയെടുത്ത് ഓരോ ഇതളുകളായി നുള്ളിയെടുത്തു. അമ്മാളു കാണാതെ ഞങ്ങൾ പൊക്കണത്തിനു അരികിലേക്കു നീങ്ങി.
                   ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും ധൈര്യശാലിയായ ചെറുക്കൻ പൊക്കണം തുറന്നുനോക്കിയതും അമ്മാളു തിരിഞ്ഞുനോക്കിയതും ഒരുമിച്ചായിരുന്നു.അവൻ അതിനുള്ളിൽകണ്ട ഒരു വലിയ മാങ്ങ കൈക്കലാക്കി ഓടി,പിറകെ ഞങ്ങളും.ആരും തന്നെ തിരിഞ്ഞു നോക്കിയില്ല, അതിനുള്ള ധൈര്യം ആർക്കും ഉണ്ടായിരുന്നില്ല...കൈയിലുള്ള വടിയുമായി പിറകെ തല്ലാൻ ഓടി വരുന്ന അമ്മാളുവിൻറെ ചി(തമായിരുന്നു ഏവരുടെയും മനസ്സിൽ.
     ഓട്ടം നിർത്തിയതു വീടിനു മുമ്പിൽ എത്തിയപ്പോഴായിരുന്നു.ധൈര്യശാലിയായ ചെറുക്കൻറെ കയ്യിൽ ആ വലിയ പച്ചമാങ്ങ ഉണ്ടായിരുന്നു.
                  അമ്മാളുവിൻറെ പൊക്കണം അഴുക്കുപിടിച്ചതായതിനാൽ ആ മാങ്ങ പങ്കുവെക്കുന്നതിൽ ഞങ്ങൾക്കാർക്കും യോജിപ്പുണ്ടായിരുന്നില്ല.ധൈര്യശാലിയായ ചെറുക്കനും ആ(ഗഹിച്ചത് അതുതന്നെ ആയിരുന്നു,ആ മാങ്ങ ഒറ്റയ്ക്കു തിന്നണം എന്ന്. ആ മാങ്ങ അവനു നൽകി ഓരോരുത്തരും അവരവരുടെ വീട്ടിലേക്കു നീങ്ങി.

               ജീവിതത്തിലെ ആദ്യത്തെ മോഷണം.മോഷ്ടിച്ചത് ധൈര്യശാലിയായ ചെറുക്കനാണെങ്കിലും പിറകിൽ നിന്ന ഞങ്ങളും അതിൽ പങ്കാളികളല്ലെ.ഒരുപക്ഷെ ആ ഒരു മാങ്ങ അമ്മാളുവിൻറെ ആ ഒരു ദിവസത്തെ ഭക്ഷണമായിരിക്കാം.
         ഒരിക്കലും അങ്ങനെ ചെയ്യരുതായിരുന്നു,(പത്യേകിച്ച് ആരോരും ഇല്ലാത്ത ആ (ഭാന്തിയോട്...അതൊക്കെ പിന്നീടാണ് തോന്നിയത്.

            ആ മോഷണത്തിൻറെ വേദന ഇന്നും മനസ്സിലെവിടെയോ ഒരു കരടായി ഇരടുന്നു .ഇന്നവർ ജീവിച്ചിരിക്കാൻ ഇടയില്ല,ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷെ ആ കാവിനു നടയ്ക്കൽ എന്നെങ്കിലും കുറേ അരളിയിതളുകൾ കണ്ടേനെ.
                  തൻറെ ഭക്ഷണം മോഷ്ടിച്ച കുട്ടികളെ അന്ന് അമ്മാളു ശപിച്ചു കാണുമോ..?അറിയില്ല...പലപ്പോഴും പലതും അറിയാതിരിക്കുന്നതാണ് നല്ലത്.

           ജാലകത്തിലൂടെ അവൾ താഴെ നിരത്തിലേക്കു നോക്കി...പോപ്കോൺ വിൽപനക്കാരനും ഐസ്(കീം വിൽപനക്കാരനും അടുത്തയിടം തേടി പോയിരിക്കുന്നു...കുട്ടികൾ സ്കൂളിലിരുന്ന് പഠിക്കുന്നുണ്ടാകണം...വെയിലിൻറെ കണങ്ങൾ ജനാലച്ചില്ലിലെ പേര് ഒഴുക്കിക്കളഞ്ഞിരിക്കുന്നു.....നാളെ  (പഭാതത്തിൽ  മഞ്ഞുകണങ്ങൾ ജനാലച്ചില്ലിൽ മുത്തമിടുമ്പോൾ വീണ്ടും എഴുതണം....."രോഷ്നി"




--------------------------------------------------------------------------------------------------------
*(ഫെചിൻ  നികോളെ  ഇവാനോവിച്ചിൻറെ  'ഊന്നുവടിയേന്തിയ വൃദ്ധ'  എന്ന പെയ്ൻറിംഗ് ആണ് ചി(തത്തിൽ. കടപ്പാട്  : ഗൂഗിൽ ഇമേജ്സ്)


മനസ്സിൽ തോന്നിയത് എന്തായാലും ഒന്ന് പറഞ്ഞിട്ട് പോണേ സുഹൃത്തേ...



2 comments:

  1. പേര് വേറെയാണെങ്കിലും ചില അമ്മാളുമാര്‍ എന്റെ നാട്ടിലും കണ്ടിട്ടുണ്ട്. ആശംസകള്‍. ഇനിയും ഒരുപാടെഴുതുക
    അനിത

    ReplyDelete