Monday, December 31, 2012

പുതുവർഷം 2013



അടുക്കളയിൽ എന്തോ ചെയ്തുകൊണ്ടു നിൽക്കുകയായിരുന്ന എൻറെ കൈപിടിച്ച് വലിച്ചുകൊണ്ട് ലച്ചു പറഞ്ഞു  "അമ്മേ ...ഞാൻ അച്ഛനേം അമ്മേം വരച്ചിട്ടുണ്ട്...ഉണ്ണീംണ്ട്...വന്നുനോക്ക്...." ഡ്റോയിംഗ് ബുക്കിൽ വല്ലതുമൊക്കെ കിറുക്കി വെച്ചുകാണും എന്നേ വിചാരിച്ചുള്ളൂ  ((കിസ്മസ് അവധി തുടങ്ങിയപ്പോൾ മുതൽ ചി(തം വരയാണ് അവളുടെ (പധാന പണി,അവൾ ചുരുട്ടിയെറിഞ്ഞ കടലാസും ചെത്തിക്കൂട്ടിയ കളർപെൻസിൽ ചീളും പെറുക്കൽ എൻറേയും).ഇ(ത നിരീച്ചില്ല...ചെന്നു നോക്കിയപ്പോൾ കണ്ടത് ഇതാണ്.....അവളുടെ ചി(തത്തിലേതെന്നപോലെ എൻറെ മനസ്സിലും ഒരു സൂര്യനുദിച്ചു...എൽ.കെ.ജി.കുട്ടിയായ അവളുടെ ഭാവനയുടെ നിറങ്ങൾ നിങ്ങളുമായി പങ്കുവെച്ചുകൊണ്ട്,ഒരു നല്ല പുതുവർഷത്തിനായ് (പാർത്ഥനയോടെ....

Sunday, December 30, 2012

കരിവളകൾ



ഓരോ മഴക്കാലം
വന്നുപോയപ്പോഴൊക്കെയും
നിറങ്ങൾ ചോർന്നൊലിച്ചുപോയ്
ഞാനറിയാതെ തന്നെ,
കിലുക്കങ്ങളിൽ മാ(തം കാതോർത്ത്
കഴിച്ചുകൂട്ടിയ ദിനരാ(തങ്ങള(തയും
എന്തേ ഞാനറിയാതെപോയ്
എൻറെ വളകളുടെ വർണ്ണങ്ങൾ
മങ്ങിയകന്നത്....

അച്ഛൻറെ തോളിലിരുന്ന്
പൂരത്തിനുപോയ ബാല്യത്തിലെന്നോ
മുറുക്കാൻ കറപുരണ്ട
ചെട്ടിച്ചിയിൽ നിന്നും
അമ്മ വാങ്ങിയണിയിച്ച
കുപ്പിവളകളിൽ
മഴവില്ലു പൂത്തുനിന്നിരുന്നു,
കയ്യിലണിയുമ്പോൾ കുത്തിത്തറച്ചൊരു
വളപ്പൊട്ടെൻ കണ്ണിൽ
മഴത്തുള്ളി തീർത്തപ്പോഴും...

ജീവിതച്ചായങ്ങള(തയും കട്ടെടുത്ത്
കാലം കടന്നുപോകുമ്പോഴും,
കുപ്പിവളകൾ നിറമറ്റുപോയെങ്കിലും
ഇല്ലതെല്ലും പരിഭവം,
എന്തുകൊണ്ടെന്നോ,
കാത്തുവെയ്ക്കുന്നെൻ കരിവളകളിപ്പോഴും
മനസ്സിൻറെ മണിച്ചെപ്പിൽ
എറിഞ്ഞുടയ്ക്കാതെ

ഭൂമിയിലേക്കു വന്നതിൻ
ഇരുപത്തിയെട്ടാം പക്കം
മടിയിലിരുത്തി തേനും വയമ്പും
നാവിൽ തൊടീച്ച്,കാതുകുത്തി,
കറുത്ത ചരടാലൊരു കൂച്ചുകെട്ടി
കുഞ്ഞിക്കയ്യിൽ മുത്തിചാർത്തിയ
കരിവളകളെപ്പോഴോ
ആവാഹിച്ചെൻ
ആത്മാവിൻ നിറങ്ങളെ

കരിവള ചാർത്തുമ്പോൾ
മനസ്സാൽ മുത്തി മ(ന്തിച്ചിരുന്നു,
കുഞ്ഞേ,നിറങ്ങള(തയും
കറുപ്പിൽ വീണലിഞ്ഞു
ചേർന്നിരിക്കുന്നു....
പഠിക്കുക,
ഈ കരിവളകളിൽ നിന്നും
നിറങ്ങളാവാഹിക്കാൻ,
ജീവിത ദുഃഖങ്ങളിൽ നിന്നും
ശാശ്വതമായ സുഖം സൃഷ്ടിച്ചെടുക്കാൻ...










Saturday, December 29, 2012

ഡിസംബർ


















ഡിസംബർ
നീയെനിക്കെന്നും ഒരു
നഷ്ട(പണയത്തിൻറെ
ഓർമ്മയാണ്....
ഓരോ ദിനത്തെയും
ഹൃദയത്തോട് ചേർത്തുവെച്ചിട്ടും
എനിക്കൊരു ചുംബനം പോലും
നൽകാതെപോയ നീണ്ട
വർഷങ്ങളുടെ ഓർമ്മ...
വെച്ചു നീട്ടിയിട്ടും സ്വീകരിക്കാതെ
ഉപേക്ഷിക്കപ്പെട്ട പൂച്ചെണ്ടുപോൽ
കാലമാം പാതയോരത്തെവിടെയോ
കിടന്നു വിങ്ങുന്നു
ഇന്നെൻറെ നിമിഷങ്ങള(തയും...
എങ്കിലും ഡിസംബർ,
വെറുതെ ഓർമ്മിപ്പിക്കുന്നതെന്തിനു
ഉപേക്ഷിക്കപ്പെട്ടൊരെൻ
ഹെലി(കയ്സം പൂക്കളെ....




Friday, December 28, 2012

മരണം




















വന്നുവിളിക്കുമ്പോൾ
വേഷങ്ങളെല്ലാം അഴിച്ചുവെച്ച്
കൂടെപ്പോകാൻ തെല്ലും
മടിയില്ലയെങ്കിലും,
ഒരു തൊട്ടാവാടിയിലെന്നപോൽ
(പിയനെ നിന്നിലെൻ
ആത്മാവൊന്നുടക്കില്ലെ-
യെന്നോർക്കുമ്പോൾ.........




കളിക്കൂട്ടുകാരിക്ക്

















കാലത്തിനും അതീതമായി ചിലതുണ്ട്.....
ഒരുമിച്ച് മഴ നനഞ്ഞ്,പരസ്പരം ചെളിവെള്ളം തെറിപ്പിച്ച്,
നമ്മൾ നടന്നു നീങ്ങിയ വഴികളിൽ നാം നെയ്തെടുത്ത
സൗഹൃദത്തിൻറെ പട്ടുറുമാൽ അതിലൊന്നാണ്.....
സൂക്ഷിച്ചുവെയ്ക്കുന്നു അതിപ്പോഴും,ചില സുഗന്ധമുള്ള
ഓർമ്മകളിൽ പൊതിഞ്ഞ്......








മഴയുടെ സംഗീതം...

















ഒരിക്കലും പെയ്യാത്ത
ഒരു മഴയുടെ സംഗീതം...

അതെങ്ങനെയെന്നു
നീ പറയുക...
എന്നിട്ടുവേണമാ-
മഴയ്ക്കായെനിക്കു
കാതോർക്കാൻ....

ഇന്നലെ പെയ്ത മഴയിൽ
ഞാൻ കേട്ടതൊരു
തമിഴത്തിപ്പെണ്ണിൻറെ
പാദസ്സരക്കിലുക്കം...

ഇന്നുപെയ്ത മഴയിൽ
കേൾക്കുന്നതു
നടന്നു നീങ്ങിയവരുടെ
പൊട്ടിച്ചിരികൾ.....

നാളെ പെയ്യാത്ത
മഴയുടെ താളം.....
അതെങ്ങനെയെന്നു
നീയെൻ കാതിൽ പറയുക....
വെറുതെ ഞാനൊന്നു
ചെവിയോർക്കട്ടെ.....





നഷ്ടം

















ഒരു ഓടക്കുഴൽ....
ഒരു മയിൽപ്പീലിത്തുണ്ട്....
പിന്നെ നഷ്ടപ്പെട്ട എൻറെ
ആകാശവും...
ഇതെല്ലാം ഓർമ്മിപ്പിക്കുന്നതെന്ത്?

പകരംവെയ്ക്കാനാകാത്ത
ചില നഷ്ടപ്പെടലുകളുണ്ട്...
ഒരുമുള്ളുകൊള്ളിച്ചയെന്നോണം
അതെപ്പോഴും മനസ്സിനെ
വിങ്ങിപ്പിച്ചുകൊണ്ടിരിക്കും...

അതെ...
പകരംവെയ്ക്കാനാകാത്ത
ചില നഷ്ടപ്പെടലുകളുണ്ട്...





സുഹൃത്തിന്...



















കൂട്ടുകാരീ,
കളഞ്ഞുപോയെവിടെയോ
നമ്മൾ ചേർത്തുവെച്ചൊരാ
കുപ്പിവളപ്പൊട്ടുകൾ......
കൂട്ടുകാരീ,
പറന്നുപോയെങ്ങോ
നമ്മൾ കാത്തുവെച്ചൊരാ
ശലഭച്ചിറകുകൾ......
എങ്കിലും, പങ്കിട്ട
പൊതിച്ചോറിൻ രുചിയും,
നിൻറെ കൊച്ചു
മുഖം വീർപ്പിക്കലും
ആത്മാവിലെവിടെയോ
ഒരു സുഗന്ധമായ്
പരക്കുന്നു......
കോമ്പസുകൊണ്ടു
മരപ്പലകയിലെവിടെയോ
കോറിയിട്ട പേരുകൾ
മരവിച്ചുപോയെങ്കിലും
മനസ്സിലതൊരു
മഴയായ് പെയ്തിറങ്ങുന്നു
പലപ്പോഴും......





Thursday, December 27, 2012

എൻറെ (പണയത്തിന്....




















ചില ത(ന്തികൾ മീട്ടപ്പെടേണ്ടത്
പനിനീർപ്പൂക്കളാലാണ്......
അപ്പോഴേ (പണയത്തിനു
സുഗന്ധമുണ്ടാകൂ.....
എൻറെ ഹൃദയത്തിൽ നിന്നും
രക്തംനിറച്ച ഒരു പേനയാൽ
ഇവിടെയീ കടലാസിൽ
കോറിയിടട്ടെ
നിന്നോടുള്ള എൻറെ
(പണയം....
ഒരുപക്ഷെ ചുവപ്പിനോടുള്ള
നിൻറെ ഇഷ്ടത്താൽ
നീയതു വായിച്ചെങ്കിലോ....
ഈ പൂക്കളും പുഴകളും
ഇളംതെന്നലും...
മുറുക്കിച്ചുവപ്പിച്ചൊരാകാശവും
ഒരുകൊച്ചുപുൽച്ചാടിതൻ
വിഷാദവും.....
പിന്നെ നിന്നോടുള്ള
എൻറെ (പണയവും
വിതുമ്പുന്നു ചുവരുകൾക്കുള്ളിലായ്....
എങ്കിലും ഓരോ ശ്വാസത്തിലും
നീയെൻറെ ഹൃദയത്തിൽ
അലിഞ്ഞുചേരുന്നു.........
പറിച്ചുമാറ്റാനാകാത്തവിധം......
എൻറെ ജീവനായ്.....





നന്ദിതയ്ക്ക്.....





സ്വപ്നത്തിൻറെ മഴനൂൽപ്പാലത്തിൽവെച്ച്
കണ്ടുമുട്ടി ഇന്നലെ നമ്മൾ വീണ്ടും.....
ഓറഞ്ച് പൂക്കൾ ഇതൾ വിരിച്ച
പാതയോരത്തുകൂടി കൈകോർത്തുപിടിച്ച്,
(പണയത്തിൻറെ ഈറൻ വയലറ്റ് പൂക്കൾ
തേടി ഇരുവരും ഒരുമിച്ചു നടന്നു........
നിൻറെ കൈകൾക്ക് ഡിസംബറിലെ
മഞ്ഞിൻറെ തണുപ്പായിരുന്നു.....
കണ്ണുകൾക്ക് ആകാശത്തിൻറെ നീലിമയും
മൊഴികൾക്ക് മഴത്തുള്ളിക്കിലുക്കവും.....
നീ എന്നോട് എന്തൊക്കെയോ സംസാരിച്ചു.....
നമ്മുടെ പൊട്ടിച്ചിരികൾക്ക്
നക്ഷ(തങ്ങൾ സാക്ഷികളായി.....
മഴവില്ലു പൂക്കുന്ന വളകളിട്ട കൈകളാൽ
ഒരു തലവെട്ടിപ്പൂ നുള്ളിയെടുത്ത്
നീയെനിക്കു സമ്മാനിച്ചപ്പോൾ
തീർത്തും അജ്ഞാതരായ ചില
മാലാഖമാർ നമുക്കു ചുറ്റും
കാവൽനിന്നു.......


സ്വപ്നത്തിൻറെ അവസാന കണികയും അലിഞ്ഞില്ലാതാകും വരെ
നിൻറെ തണുത്ത വിരൽസ്പർശം എന്നിലേക്ക് ഒഴുകിക്കൊണ്ടേയിരുന്നതു
ഞാനറിഞ്ഞു.........





പെണ്ണേ നീ ആരാണ്...??

പെണ്ണേ നീ ആരാണ്...??
ഇര...? വെറും ഇര....???


ദിവസങ്ങളായി കേൾക്കുന്നതും കാണുന്നതും പീഡനകഥകളുടെ വർണ്ണനകൾ മാ(തം....മരവിച്ച മനസ്സുമായി ഇപ്പോൾ ഏവരും ഇതെല്ലാം കേൾക്കുമെങ്കിലും നാളുകൾക്കു ശേഷം പതിവുപോലെ ഇതും മറക്കപ്പെടുന്നു.

വികലാംഗയായ 12 കാരിയെ 3 വർഷമായി പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന മഹാനായ ഒരച്ഛൻറെ മഹത്വമാണ് ഇന്ന് പ(തത്തിൽ.ഈ പീഡനങ്ങൾ ഇങ്ങനെ വർഷങ്ങളോളം നീണ്ട ഒന്നായിത്തീരുന്നതു എന്തുകൊണ്ടാണ് ?നമ്മുടെ കുട്ടികൾ ആരെയാണു ഭയക്കുന്നത് ? സ്വന്തം കുടുംബം,അച്ഛനമ്മമാർ,പുറത്തു പറഞ്ഞാലുണ്ടാകുന്ന അഭിമാനക്ഷതം ഇതെല്ലാമാണോ എല്ലാം മൂടിവെയ്ക്കുന്നതിനുള്ള കാരണങ്ങൾ?

പീഡന കഥയിലെ വില്ലൻമാർക്ക്പുതിയ മുഖങ്ങളാണ്....അച്ഛൻ,സഹോദരൻ,വല്യച്ഛൻ,ചെറിയച്ഛൻ.....ഈ പട്ടികയിലേക്ക്
ഇപ്പോൾ അമ്മ എന്ന പേരുകൂടി എഴുതിച്ചേർക്കപ്പെട്ടിരിക്കുന്നു എന്നതാണ് ദുഃഖകരമായ വസ്തുത.ഓരോ മാതാവും ഒരു നിധികാക്കും ഭൂതമാണ് എന്ന് വിശ്വസിച്ചിരുന്നു.ദൈവം തങ്ങളുടെ കരങ്ങളിൽ ഏൽപ്പിച്ച മക്കളാകുന്ന നിധികൾക്ക് കാവലിരിക്കുന്ന ഭൂതം.എന്നാലിന്ന് സ്വന്തം മകളെ കൂട്ടിക്കൊടുക്കുന്ന അമ്മമാരുടെ കാലമാണ്,മകളെ പലർക്കും കാഴ്ചവെച്ച് കിട്ടുന്ന പണം കൊണ്ട് കാമുകനൊപ്പം സുഖിക്കുന്ന അമ്മമാരുടെ കാലം.

ഇതിലും ഭേദംപെൺ(ഭൂണഹത്യയല്ലെ.അങ്ങനെയെങ്കിൽ ഈ വൃത്തികെട്ട ലോകത്തിലേക്ക് ആ പെൺകുഞ്ഞിനു കാലെടുത്തു വയ്ക്കേണ്ടി വരുമായിരുന്നില്ലല്ലൊ.ഒരുപക്ഷെ അതു ചെയ്യാതിരുന്നതു വിറ്റു കാശാക്കാം എന്നുള്ളതുകൊണ്ടുതന്നെ ആകണം.

പിതാഃ രക്ഷതി കൗമാരേ
ഭർത്താഃ രക്ഷതി യൗവ്വനേ
പു(തഃ രക്ഷതി വാർദ്ധക്യേ
നഃസ്(തീ സ്വാത(ന്ത്യമർഹതി

എന്നാണല്ലൊ മനുസ്മൃതി...ജീവിത്തിൻറെ വ്യത്യസ്ത ഘട്ടങ്ങളിൽ സ്(തീയെ സംരക്ഷിയ്ക്കേണ്ട പിതാവും ഭർത്താവും പു(തനുമൊക്കെയാണ് ഇന്നവളെ പീഡിപ്പിച്ചു കൊല്ലുന്നതും. " നഃസ്(തീ സ്വാത(ന്ത്യമർഹതി" മാ(തം മാറ്റമില്ലാതെ തുടരുന്നു.
പണ്ഡിതരായ പിതാമഹരും ബലവാന്മാരായ അഞ്ചു ഭർത്താക്കന്മാരും നോക്കിനിൽക്കെ പാഞ്ചാലിയുടെ തുണിയുരിഞ്ഞ മഹാന്മാരുടെ പിൻഗാമികൾ
ഇന്നും അവശേഷിക്കുന്നുണ്ടാകണം.ധർമ്മ സംസ്ഥാപനാർത്ഥം ചില മനസ്സുകളിലെങ്കിലും ഒരു കൃഷ്ണൻ അവതരിക്കേണ്ട സമയം അതി(കമിച്ചിരിക്കുന്നു.
പീഡനക്കേസിലെ (പതികൾക്കു വരെ പരിശുദ്ധ കഅ്ബ കഴുകാൻ ഒത്താശ ചെയ്തുകൊടുക്കുന്ന നാടല്ലെ നമ്മുടേത്,ഒന്നും പറഞ്ഞിട്ടു കാര്യമില്ല.
പൂക്കളെയും പൂമ്പാറ്റകളെയും സ്നേഹിച്ചു ജീവിക്കേണ്ട (പായത്തിൽ നമ്മുടെ പെൺകുട്ടികൾ ഇന്നു കടന്നുപോകുന്നതു പറഞ്ഞറിയിക്കാൻ പറ്റാത്ത(തയും അധപതിച്ച ഒരു വ്യവസ്ഥിതിയിലൂടെയാണ്.
പെണ്ണ്........
ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കൾക്കിടയിലൂടെ
കഥയറിയാതെ നടന്നു നീങ്ങുന്നവൾ നീ....
കൂർത്ത പല്ലും നഖവും മാംസത്തിൽ
ആഴ്ന്നിറങ്ങുമ്പോൾ നീ വെറുമൊരിര....
മനുഷ്യത്വമില്ലാത്ത കാടന്മാർക്കുവേണ്ടി ഒന്നും തന്നെ ത്യജിക്കുകയും സഹിക്കുകയും ചെയ്യേണ്ട കാര്യമില്ല പെണ്ണേ...വലിച്ചെറിയൂ നിൻറെ സഹനത്തിൻറെ മുഖംമൂടി....സത്യങ്ങൾ ഉറക്കെ വിളിച്ചു പറയാനുള്ളതാണ്....അഴുക്കു ചാലിലെ പുഴുവായി പിടഞ്ഞു തീരാനുള്ളതല്ല നിൻറെ ജീവിതം....ഇനിയെങ്കിലും ഒന്നു വായ് തുറക്കൂ...ഓർക്കുക ....നിൻറെ രക്ഷക്കു നീ മാ(തം......

അവസാനമായി ഒന്നുകൂടി പറയട്ടെ-

"യ(ത നാര്യസ്തു പൂജ്യന്തേ രമന്തേ ത(ത ദേവതാ,
യത്റൈസ്തു നഃപൂജ്യന്തേ സർവാസ്ത(ത ഫല(കിയ"





വെട്ടം



















സ്വയം ഉരുകിത്തീരുമ്പോഴും
അണയാതെ കാക്കുക
ഒരു നുറുങ്ങുവെട്ടം