അടുത്തിടെ നാട്ടുകാരനായ ഒരു സുഹൃത്താണ് ഈ ചിത്രങ്ങൾ "മുഖപുസ്തക"ത്തിൽ ഇട്ടത് . മഴയിൽ കുതിർന്നു നിൽക്കുന്ന മുളഞ്ഞൂരുകാരുടെ സ്വന്തം മന്ദത്ത് കാവ് ....... എത്രയോ ചലച്ചിത്രങ്ങളിൽ ഭംഗി തുളുമ്പുന്ന ഗ്രാമാന്തരീക്ഷമായി ഈ ആൽമരങ്ങളും പ്രദേശവും പ്രത്യക്ഷപ്പെട്ടിരിക്കുന്നു .
ഓർക്കാൻ സുഖമുള്ള എതാനും ചില ബാല്യകാല സ്മരണകളിൽ ഈ കാവും ചുറ്റുമുള്ള ആൽമരങ്ങളും പടർന്ന് പന്തലിച്ച് തണൽ വിരിച്ച് നിൽക്കുന്നു . കുട്ടിക്കാലത്ത് സ്കൂൾ വിട്ടാൽ ഒരു ഓട്ടമാണ് ഈ ആൽമരങ്ങളുടെ ചുവട്ടിലേക്ക് .....പിന്നീട് മരങ്ങളുടെ ശിഖരങ്ങളിൽ നിന്നും മണ്ണിനെ തൊടാനായി താഴേക്ക് വളർന്ന് നിൽക്കുന്ന വേരുകളിൽ തൂങ്ങി ഊഞ്ഞാലാട്ടമാണ് .......എത്ര ആടിയാലും മതിവരില്ല ....ആടിത്തളർന്ന് വീട്ടിലേക്ക് നടക്കുമ്പോൾ കൈകൾ ചുവന്ന് വേദനിക്കുന്നുണ്ടാകും . എങ്കിലും നാളെ ഇനിയും ആടണമെന്ന ആഗ്രഹവുമായാണ് ഞങ്ങൾ ഓരോരുത്തരും എന്നും മടങ്ങാറ് .
അന്ന് ഞങ്ങൾ ഊഞ്ഞാലാടിയ വേരുകളെല്ലാം ഇന്ന് വളർന്ന് , മണ്ണിൽ ആഴ്ന്നിറങ്ങി ഈ വന്മരങ്ങൾക്ക് താങ്ങായിമാറിയിരിക്കുന്നു . ഞങ്ങളും വളര്ന്നിരിക്കുന്നു , ചിലർക്കെങ്കിലും താങ്ങും തണലും ആണെന്ന വിശ്വാസത്തോടെ .........
നല്ല ചിത്രം .
ReplyDeleteകുറിപ്പ് ഇത്ര ചെറുതാക്കിയതെന്തേ ..?
ആശംസകൾ
നന്ദി...സുഹൃത്തേേ....
Deleteഹൃദയപൂർവ്വം.......